കേരളത്തിൽ 10,000 കോവിഡ് മരണങ്ങൾ നടന്നത് വെറും 87 ദിവസം കൊണ്ട്. കോവിഡ് രണ്ടാം തരംഗത്തിലാണ് മരണ നിരക്ക് കുതിച്ചുയർന്നത്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. രണ്ടാം തരംഗം ആരംഭിച്ച മാർച്ച് 15ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 4,407 ആയിരുന്നു. ഏപ്രിൽ 21ന് 5000 കടന്നു. അടുത്ത 47 ദിവസം കൊണ്ട് 10,000 ആയി. ജൂൺ 7ന് ആയിരുന്നു അത്. അവിടെ നിന്നു 38 ദിവസം കൊണ്ടാണ് 15,000 ആയത്. പ്രതിദിന മരണസംഖ്യ കഴിഞ്ഞ മാസം 200ന് മുകളിലെത്തിയിരുന്നു.
ഏറ്റവും കൂടുതൽ കോവിഡ് മരണം തിരുവനന്തപുരം ജില്ലയിലാണ്; മൂവായിരത്തിലേറെ. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ ഇത് 1600 ന് മുകളിലെത്തി. മറ്റു ജില്ലകളിലെല്ലാം ആയിരത്തിൽ താഴെയാണു മരണം. ഇടുക്കിയിലാണ് ഏറ്റവും കുറവ്.
കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 70 ശതമാനത്തിലേറെയും 60 വയസ്സിനു മുകളിലുളളവരാണ്. 41–59 പ്രായപരിധിയിലുള്ളവർ 20 ശതമാനത്തിനു മുകളിലാണ്. കുട്ടികളിലാണ് മരണ നിരക്ക് ഏറ്റവും കുറവ്. 17 വയസ്സ് വരെയുള്ള 23 പേരാണ് ഇതുവരെ മരിച്ചത്. 2020 മാർച്ച് 28ന് എറണാകുളത്ത് ആണ് സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക