രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്തമാസം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, എന്നാൽ ഈ പശ്ചാത്തലത്തിലും രാജ്യത്ത് മാസ്കിന്റെ ഉപയോഗം കുത്തനെ കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്ക് ഉപയോഗത്തില്‍ കുറവ് വന്നതായി കാണുന്നു. കോവിഡ് മഹാമാരി ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും നമ്മുടെ ഓരോരുത്തരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി അത് മാറിക്കഴിഞ്ഞെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവുകൾ കൂടി പ്രഖ്യാപിച്ചതോടെ 74 ശതമാനത്തോളമാണ് മാസ്ക് ഉപയോഗത്തിൽ കുറവുണ്ടായിരിക്കുന്നത്.
മാസ്ക് ഉപയോഗിക്കുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ശുചിത്വവും സാമൂഹ്യ അകലം പാലിക്കുന്നതുമുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നുവെന്നും സാമൂഹിക അകലം പാലിച്ചാല്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല എന്നുമാണ് മാസ്ക് ധരിക്കാത്തതിന് കാരണം അന്വേഷിച്ച് നടത്തിയ സര്‍വേയില്‍ കാരണമായി ആളുകൾ പറഞ്ഞത്. എന്നാൽ മൂന്നാം തരംഗം കൂടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗത്തിൽ വന്ന വലിയ കുറവ് മറ്റൊരു അപകടത്തിനുള്ള സൂചന കൂടിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക