ചെന്നൈ: ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് അംഗം എംപി ഡോ. ശശി തരൂര്‍ . കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്ക്കാരുകള്ക്കല്ലെന്നും കേന്ദ്രത്തിനാണെന്നും ശശി തരൂര്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. ഇന്ധനവിലയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ്സും ചുമത്തുന്നുണ്ട്. സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെണെന്നത് ഓര്‍ക്കണം. മോദി സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ ദുര്‍ഭരണവും തെറ്റായ തീരുമാനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.”
പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍,പയറുവര്‍ഗ്ഗങ്ങള്‍, മറ്റ് ഗാര്‍ഹിക അവശ്യ വസ്തുക്കള്‍ തീരുവായിക്കും വില വർധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വർധന ആരോഗ്യകരമായ സാമ്പത്തിക വ്യവസ്ഥയില്‍ ഉണ്ടാകുന്ന വര്‍ധനവല്ലെന്നും തരൂര്‍ വ്യകത്മാക്കി. വിലക്കയറ്റം ചെറുക്കാനായി മോദി സര്‍ക്കാര്‍ ഒരു നടപടിയും ഇന്നേവരെ സ്വീകരിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക