ഹജ്ജ് കർമങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ എത്തിയിരുന്നു. മക്കയിലെത്തി മിനായിൽ താമസിക്കുന്നതോടെയാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക. ഇന്നാണ് ഹജ്ജ് കർമ്മങ്ങളുടെ പ്രധാന കർമ്മമായ അറഫാ സംഗമം നടക്കുക. തീർഥാടകർ ഉച്ചയ്ക്ക് മുൻപ് തന്നെ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്.
സാരിയിൽ സുന്ദരിയായി മലയാളി പ്രേക്ഷകരുടെ ആൻ, ‘സിനിമയിലേയ്ക്ക് പെട്ടെന്ന് തിരിച്ചു വരൂ’ എന്ന് ആരാധകർ
60,000 ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തുന്ന തീർഥാടകർ മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കുകയും ചെയ്യും. ശേഷം വ്യാഴാഴ്ച ഹജ്ജ് കർമങ്ങൾ അവസാനിക്കും. മിനായിലെ തംപുകളിലും മിന ടവറുകളിലുമായാണ് തീർത്ഥാടകർ താമസിക്കുക. ഇവരെല്ലാം ഇന്ന് പ്രഭാത നിസ്ക്കാരം വരെ ആരാധനാ കർമ്മങ്ങളിൽ മുഴുകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക