‘മാലിക്’ സിനിമ സാങ്കല്പിക സൃഷ്ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകൻ മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എൻ.എസ്. മാധവൻ.
ഫഹദ് ഫാസിലിന്റെ പ്രകടനത്തിന്റെ പേരിൽ പ്രശംസ പിടിച്ചു പറ്റുമ്പോഴും സിനിമ പല കാരണങ്ങളുടെയും കാര്യത്തിൽ വിമർശിക്കപ്പെടുന്നുമുണ്ട്. ചിത്രത്തിൽ ഇസ്ലാമോഫോബിയ നിറഞ്ഞ ഉള്ളടക്കം ഉണ്ടെന്ന് എൻ.എസ്. മാധവൻ ആരോപിക്കുന്നു.
1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാർട്ടി?
2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളിൽ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)
4. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നിൽക്കുന്നവരാക്കുന്നു?
5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയിൽ കാണിക്കുന്നത്. സർക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക