കോവിഡ് രോഗം ബാധിക്കുന്ന ഏതാണ്ട് 90% ഗർഭിണികളിലും ആശുപത്രിയിൽ കിടത്തിച്ചികിത്സ വേണ്ടി വരുന്നില്ല എങ്കിലും വളരെ ചുരുക്കം ചിലരുടെ ആരോഗ്യത്തെ ഇത് സാരമായി തന്നെ ബാധിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണപ്പെടുന്ന ഗർഭിണികളിലാണ് (Symptomatic Covid patients) മരണം വരെ എത്തിച്ചേരാവുന്ന ഗുരുതര രോഗബാധ കൂടുതൽ ഉണ്ടാവുന്നത്. ഇത്തരക്കാരിൽ ഐസിയുവിൽ പ്രവേശനം വേണ്ടി വരുന്ന തരത്തിലുള്ള രോഗബാധ, മാസം തികയാതെതന്നെ ഗർഭിണിയെ പ്രസവിപ്പിക്കേണ്ടിവരിക, ഗർഭിണിയുടെ രക്ത സമ്മർദ്ദം ക്രമാതീതമായി കൂടുക, സിസേറിയൻ നിരക്ക് കൂടുക മുതൽ മരണം വരെ സംഭവിക്കാവുന്ന സങ്കീർണ ഗർഭമാവാൻ സാധ്യതയുണ്ട്.
ഗർഭിണികൾ കോവിഡ് വാക്സീൻ എടുക്കണം എന്ന് നിർദ്ദേശിക്കുന്നതിന്റെ കാരണം ഇതാണ് …
(1) ഗർഭാവസ്ഥ കോവിഡ് രോഗത്തിന്റെ റിസ്ക് കൂട്ടുന്നില്ല എങ്കിൽ കൂടിയും ഗർഭിണികളിൽ ഉണ്ടാകുന്ന കോവിഡ് ഗുരുതരമായേക്കാവുന്നതാണ്.
(2) മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ നവജാത ശിശുവിനു രോഗാതുരത കൂടുതലാവാം.
(3) തുടക്കത്തിൽ ചെറിയ രീതിയിൽ കാണപ്പെടുന്ന അണുബാധ, വളരെപ്പെട്ടെന്നു തന്നെ ഗർഭിണിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് മാറുകയും അതുവഴി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും അപകടത്തിലാവുകയും ചെയ്യാം.
(4) അതുകൊണ്ടുതന്നെ ഗർഭിണികൾ സ്വയം രോഗബാധ വരുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകതന്നെ വേണം. പ്രത്യേകിച്ച് കുത്തിവയ്പിപ്പിനു സന്നദ്ധരാവുന്നതിലൂടെ.
(5) രോഗബാധിതരാകാൻ സാധ്യത കൂടുതലുള്ള ഗർഭിണികളും, പ്രമേഹം മുതലായ സങ്കീർണതകൾ കൂടെയുള്ള ഗർഭിണികളും നിർബന്ധമായും വാക്സീൻ എടുക്കേണ്ടതാണെന്ന് WHO നിഷ്കർഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക