ന്യൂഡൽഹി: എൻസിപി നേതാവിനെതിരെ ഉയർന്ന പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ ന്യായീകരിച്ച് എൻസിപി. പീഡന കേസ് പിൻവലിക്കാൻ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു.
ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്നം പരിഹരിക്കാൻ ആണെന്നാണ് പി സി ചാക്കോയുടെ നിലപാട്. മന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. കേസ് ഒത്തുതീർക്കണമെന്ന് ശശീന്ദ്രൻ സംഭാഷണത്തിൽ പറഞ്ഞിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.
പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ രാജിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ച ശശീന്ദ്രൻ, പാർട്ടി പ്രശ്നത്തിലാണ് ഇടപെട്ടതെന്ന് ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക