ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായിരിക്കും അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്നത്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലാണെന്ന വിധത്തിലുള്ള വാർത്തകൾ തള്ളിയിരിക്കുകയാണ് അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. അധികാരത്തിലെത്തിയാല്‍ മുസ്ലീം സമുദായത്തിലുള്ള ഒരാള്‍ ഉപമുഖ്യമന്ത്രിയാകും എന്ന ധാരണയിലാണ് ഇരു പാർട്ടികളും സഖ്യത്തിലായതെന്നാണ് വാർത്തകൾ.
പാര്‍ട്ടിയുടെ യു.പി സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലിയാണ് സഖ്യസാധ്യതകള്‍ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. 2017ല്‍ 38 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒവൈസിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് അഖിലേഷ് സമ്മതിച്ചാല്‍ സഖ്യം എന്ന് ഒവൈസി പറഞ്ഞതായാണ് വിവരം. എന്നാൽ ഈ വാർത്തയും പാർട്ടി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക