മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ ഉയരത്തിൽ എത്തിയതിന് പിന്നിൽ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും വലിയ കഥയുണ്ടെന്ന് നടന് മണിയന്‍പിള്ള രാജു.പഴയ ചില ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു സ്വകാര്യ ചാനലിലെ നല്കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള മനസ്സുതുറന്നത്.
നമ്പര്‍ 20 മദ്രാസ് മെയില്‍ ഷൂട്ട് ചെയ്യുന്ന സമയം.ട്രെയിനിന് അകത്തായിരുന്നു 22 ദിവസവും. ഫുള്‍ നൈറ്റും ഷൂട്ടായിരുന്നു. മമ്മൂട്ടി അന്ന് മൃഗയ സിനിമ സെറ്റിലാണ്. അവിടുന്ന് ഷൂട്ട് കഴിഞ്ഞ് മമ്മൂട്ടി ആറുമണിക്ക് കാറില്‍ നമ്മുടെ സെറ്റിലേക്ക് വരും.
പാലക്കാട് തന്നെയായിരുന്നു മൃഗയയുടെ ഷൂട്ടിംഗ്. ഞങ്ങളുടെ ലൊക്കേഷനും പാലക്കാട് തന്നെയായിരുന്നു. ഞങ്ങള്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ പോകുമ്പോള്‍ പുള്ളി ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് കയറും.
അങ്ങനെ ആ 22 ദിവസവും മമ്മൂക്ക വെളുപ്പിന് ആറുമണിവരെ അഭിനയിക്കും. എന്നിട്ട് രാവിലെ അവിടെ നിന്ന് കുളിച്ച് ഫ്രഷായി മൃഗയയുടെ സെറ്റിലേക്ക് പോകും. അങ്ങനെ 22 ദിവസം പുള്ളി ഉറങ്ങിയിട്ടില്ല,’ മണിയന്‍പിള്ള പറഞ്ഞു.
രാത്രി അഭിനയിച്ച ശേഷം രാവിലെ ഞങ്ങളുടെ ആരുടെയങ്കിലും റൂമില്‍ വന്ന് ടൂത്ത് പേസ്റ്റ് ഒക്കെയെടുത്ത് ബ്രഷ് ചെയ്ത് അവിടുന്ന് അടുത്ത സെറ്റിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക