അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത ഹാസ്യതാരം ഖാഷാ സ്വാന് എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദിനെ ക്രൂരമായി കൊല്ലപ്പെടുത്തി. അഫ്ഗാനില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കൊലപാതകം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി നാസറിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്നാണ് ഖാഷയുടെ കുടുംബം ആരോപിക്കുന്നത്.
എന്നാല്‍ താലിബാന് ആരോപണം നിഷേധിച്ചു. മുന്‍ പൊലീസുദ്യോഗസ്ഥൻ കൂടിയാണ് കൊല്ലപ്പെട്ട നാസര്‍ മുഹമ്മദ്. നേരത്തെ റോയിട്ടേഴ്സിന്റെ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ അഫ്ഗാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക