ന്യൂഡൽഹി: കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാറിനെ തിഹാറിലെ ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് കൊലക്കേസിൽ പ്രതിയായ ഇയാളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് പോലീസിൻറെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെട്ട ഗുജ്ജാറിൻറെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു.
രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേർന്ന് ചൗധരി-ഗുജ്ജാർ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക