സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം നടത്താനുള്ള തീരുമാനം. വരുന്ന ഒൻപതാം തീയതി മുതൽ 31 വരെ വാക്സിനേഷന് യജ്ഞം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുകയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതിനാലാണ് ഇത്.
സ്വകാര്യ ആശുപത്രികൾക്ക് എത്ര ഡോസ് വാക്സിൻ നൽകാൻ സാധിക്കും എന്ന് കണക്കാക്കും. തുടർന്നാണ് വിതരണം നടത്തുക. മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിനേഷന് ആഗസ്റ്റ് 15 നുള്ളിൽ തന്നെ കൊടുത്തു തീർക്കുവാനും തീരുമാനമായിട്ടുണ്ട്. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയിരിക്കുന്ന വാക്സിനുകളില്‍ നിന്നും ആശുപത്രികളുമായി ചേര്‍ന്ന് സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന് നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക