തിരുവനന്തപുരം: ബലിതർപ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കി പോലീസ്. പത്തൊൻപതുകാരനും അമ്മയും സഞ്ചരിച്ച കാർ സ്റ്റേഷനിൽ എത്തിച്ച് പോലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നൽകി തിരിച്ചയക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.
ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പോലീസെത്തി. രസീത് നൽകിയതിൽ സംഭവിച്ച പിഴവാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംസ്ഥാനത്ത് പലയിടങ്ങളിൽ ബലിയിടാൻ എത്തിയവർക്കെതിരെ പോലീസ് കേസെടുത്തതായി ആരോപണം ഉയർന്നിരുന്നു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് 100 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പൂജാരി അടക്കം നൂറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു സർക്കാർ നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക