കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പശ്ചിമ ബംഗാൾ രംഗത്ത്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരെയാണ് ബംഗാൾ സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. വൈദ്യുതി ഭേദഗതി ബിൽ ജനവിരുദ്ധമാണെന്ന് കാണിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചു. 2020 ജൂണ്‍ 12ന് അയച്ച കത്തില്‍ ബില്ലിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടും പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്തയച്ചിരുന്നെന്നും പുതിയ കത്തില്‍ മമതാ ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ഭേദഗതി ബില്‍ വിമർശനങ്ങൾ നേരിടുന്നതാണെന്നും പാർലമെന്റിൽ അവതരിപ്പിക്കരുതെന്നും മമതാ ബാനർജി പറയുന്നു.
തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാന്‍ ശുപാര്‍ശ, ഷര്‍ട്ടിനും മുണ്ടിനും പകരം പാന്റ്സും ഷര്‍ട്ടും
ബില്ലിനെതിരെ വലിയ പ്രതിഷേധം ചൂണ്ടിക്കാണിക്കുകയാണ് മുഖ്യമന്ത്രി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലെന്നും മമതാ ബാനർജി പറയുന്നു. ഇത് സംബന്ധിച്ച് തുറന്ന ചർച്ചയും ആവശ്യമാണ്. അതേസമയം, വൈദ്യുതി ഭേദഗതി ബില്‍ രാജ്യത്തെ വൈദ്യുതി മേഖലയെ പൂര്‍ണമായും തര്‍ക്കുന്നതാണെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക