ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ മോശം പെരുമാറ്റത്തെ തുടർന്ന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്തു.
ഹംഗറിയിൽ നിന്നാണ് വിനേഷ് ടോക്യോയിലെത്തിയത്. മറ്റ് ഇന്ത്യൻ താരങ്ങളോടൊപ്പം പരിശീലനം നടത്താനും ഗെയിംസ് വില്ലേജിൽ താമസിക്കാനും വിനേഷ് വിസമ്മതിച്ചിരുന്നു.
ഇന്ത്യയിൽ നിന്നെത്തിയവരോടൊപ്പം കഴിഞ്ഞാൽ തനിക്ക് കൊവിഡ് വരാൻ സാധ്യതയുണ്ടെന്നായിരുന്നു വിനേഷിന്റെ നിലപാട്.
ഒഫീഷ്യൽ സ്പോൺസർമാരുടെ പേര് പതിപ്പിച്ച ജഴ്സിക്ക് പകരം നൈക്കിയുടെ ജഴ്സി അണിഞ്ഞ് വിനേഷ് മത്സരങ്ങളിൽ പങ്കെടുത്തതും നടപടിക്ക് കാരണമായി. സോനം മാലികിനും ഫെഡറേഷൻ നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക