തിരുവനന്തപുരം: സുഹൃത്തായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ ചാരിറ്റി പ്രവർത്തകനും ഹോപ്പ് എന്ന സംഘടനയുടെ അമരക്കാരനുമായ ഡോ. മഹേഷ് പരമേശ്വരൻ നായർ പിടിയില്‍ . മഹേഷിനെ പിടികൂടിയത് തിരുവനന്തപുരം കരമന പൊലീസാണ്. ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് കേസ്.
കഴിഞ്ഞ ഏപ്രിലിൽ യുവതിയും അച്ഛനും കോവിഡ് ബാധിതരാകുകയും അച്ഛന് ഹൃദയാഘാതം കൂടി ഉണ്ടായതിനാൽ ആദ്യം പാങ്ങോട് എസ്കെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് വസ്ത്രമെടുക്കാൻ വീട്ടിലെത്തിയ മഹേഷ് പിപിഇ കിറ്റ് ധരിച്ച് നിന്ന കോവിഡ് രോഗിയായ യുവതിയെ കടന്നുപിടിക്കുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
എതിർത്ത യുവതിയോട് വിവാഹം കഴിച്ചോളാമെന്ന് പറയുകയും യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പിപിഇ കിറ്റ് വലിച്ചുകീറുകയും ബലാൽകാരമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് യുവതിയുടെ കുടുംബാംഗങ്ങൾക്കും ഇയാൾ വാക്ക് കൊടുത്തു. എന്നാൽ ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അതേസമയം ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയ്ക്ക് ഇയാള്‍ വിവാഹ വാഗ്ദനം നല്‍കിയത്. ഇതിന് മുമ്പ് മറ്റ് പല യുവതികൾക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും പിന്നീട് പരാതിക്കാരിയായ യുവതി മനസിലാക്കുകയായിരുന്നു.
പീഡനശേഷം തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മഹേഷ് തന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രം അയച്ചുകൊടുക്കുകയാണ് ചെയ്തത്. തന്നെ ജാതി പറഞ്ഞും അസഭ്യം വിളിച്ചും അധിക്ഷേപിച്ചെന്നും യുവതി പോലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.
ഫെയ്സ് ബുക്കിലൂടെയാണ് മഹേഷ് യുവതിയെ പരിചയപ്പെടുന്നത്. യുഎസ്ടി ഗ്ലോബലിലെ ഐടി എൻജിനീയർ ആണെന്നാണ് അയാൾ യുവതിയോട് സ്വയം പരിചയപ്പെടുത്തിയത്. സാമൂഹ്യസേവനത്തിൽ താല്പര്യമുള്ള യുവതി മഹേഷിനോടൊപ്പം പല സേവനപ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
മഹേഷിന്റെ ഹോപ്പ് എന്ന സംഘടന നിർധനരായ നിരവധിപേർക്ക് വീടുകൾ വച്ചുകൊടുത്തും നിർധന പെൺകുട്ടികൾക്ക് വിവാഹങ്ങൾ നടത്തിയും ചാരിറ്റി രംഗത്ത് ശ്രദ്ധേയമാണ് . ഈ ഒരു പ്രവര്‍ത്തന ശൈലിയാണ് സേവനതൽപരയായ യുവതിയെ മഹേഷിനോട് അടുപ്പിച്ചതും. അതിന് ശേഷമാണ് മഹേഷ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്.
യുവതി ദളിതാണെന്ന് അറിയാമായിരുന്നു. അതിന് ശേഷം അവർ ഒരുമിച്ചുപോകുന്ന പരിപാടികളിലൊക്കെ ഭാര്യയെന്ന നിലയിലാണ് മഹേഷ് യുവതിയെ പരിചയപ്പെടുത്തിയിരുന്നത്. മഹേഷിന്റെ യഥാർത്ഥ കുടുംബത്തെ അയാൾ പുറത്തുകാണിച്ചിരുന്നില്ല. വിവാഹിതനാണെന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിൽ പോലും അയാൾ മറച്ചുപിടിച്ചിരിക്കുകയാണ്.സന്നദ്ധ പ്രവര്‍ത്തകന്റെ മുഖംമൂടിയണിഞ്ഞ് സമൂഹത്തില്‍ വിലസുകയാണ് ഈ പീഡനവീരനായ മഹേഷ് പരമേശ്വരന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക