തിരുവനന്തപുരം: കണ്ടയ്മെൻറ് സോണുകളിൽ വ്യാജ മദ്യ നിർമ്മാണത്തിന് സാധ്യതയുണ്ടെന്ന് എക്സൈസ് കമ്മീഷണർ.
ഓണക്കാലത്ത് വ്യാജ മദ്യവും അന്തർസംസ്ഥാന സ്പിരിറ്റിനും സാധ്യതയുള്ളതിനാൽ അതീവജാഗ്രത പാലിക്കണമെന്നും എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലറിൽ എക്സൈസ് കമ്മീഷണർ ആനന്ദൻ കൃഷ്ണൻ .
കണ്ടെയ്മൻറ് സോണുകളിൽ നിയന്ത്രങ്ങള്‍ മുതലാക്കി വ്യാജ വാറ്റിനും മദ്യവിൽപ്പനക്കുമുള്ള സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇൻറലിജൻസിൻറെ റിപ്പോർട്ട്.
കോവിഡ് രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് ചില നിയന്ത്രങ്ങളുണ്ട്. ഇതുമുതലാക്കി വ്യാജ മദ്യനിർമ്മാണത്തിനും വിൽപ്പനക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ലോക്ഡൗണ്‍ നിയന്ത്രങ്ങളുണ്ടായിരുന്നപ്പോള് വീടുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിർമ്മാണം പിടികൂടിയിരുന്നു. ഈ സ്ഥലങ്ങളിൽ രഹസ്യവിവരം ശേഖരിച്ച് പ്രത്യേക പരിശോധന വേണം. മദ്യ-കഞ്ചാവ് വിൽപ്പനക്ക് നേരത്തെ ശിക്ഷ അനുഭവിച്ചവർ, നിയമം ലംഘിച്ച് മദ്യ കച്ചവടം നടത്തിയിട്ടുള്ള ബാറുകള്‍ എന്നിവ നിരീക്ഷിക്കണം.
ചില ഉദ്യോഗസ്ഥർ കള്ളുഷാപ്പിലെ ജീവനക്കാർ നൽകുന്ന സാമ്പികളുളാണ് പരിശോധനക്കായി അയക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ കള്ള് കണ്ടെത്താൻ കഴിയില്ല.
വിൽപ്പന നടത്തുന്ന കള്ളിൽ നിന്നും മൂന്നു സാമ്പികളുകള്‍ ശേഖരിച്ച പരിശോധനക്കായി അയക്കണമെന്ന മാർഗനിർദ്ദേശം പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഒരു മാസം മുമ്പ് പാലക്കാട് അണക്കപ്പാറയിൽ സ്പരിറ്റ് ചേർത്ത് കള്ളുവിൽപ്പന നടത്തുന്ന കേന്ദ്രം എക്സൈസ് കണ്ടെത്തുകയും എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഡയറി പിടികൂടുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രത്യേക നിർദ്ദേശം മുന്നോട്ടുവച്ചത്. എക്സൈസിൻറെ ഓണക്കാലകാല ഡ്രൈവ് ഇപ്പോള്‍ നടന്നു വരുകയാണ്. 23 വരെയാണ് സ്പെഷ്യൽ ഡ്രൈവ്. നിരവധി സ്ഥലങ്ങളിൽ വ്യാജ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കോട എക്സൈസ് നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക