ചണ്ഡിഗഡ്: മരുമകളെയും വാടകക്കാരനെയും വീട്ടുകാരെയും വെട്ടിക്കൊന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ 58വയസുകാരന് പൊലീസിന് കിഴടങ്ങി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. രാജേന്ദ്രപാര്‍ക്ക് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്.
വാടകക്കാരനും മരുമകളും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരുമകള്‍ സുനിത, വാടകക്കാരന് കൃഷന്‍കുമാര്‍, ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയുമാണ് പുലര്‍ച്ച രണ്ടരയോടെ വെട്ടിക്കൊന്ന്ത്.
ഇതിന് പിന്നാലെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നാലുപേരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ഇയാല്‍ കൊലനടത്തിയത്. അതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
വാടകക്കാരന്റെ മൂന്നാമത്തെ കുട്ടിക്ക് മൂന്ന് വയസാണ് പ്രായം. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. വാടകക്കാരനുമായി മരുമക്ള്ക്കുണ്ടായ അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക