ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 53 പേരാണ് അതിൽ 45 ഉം കുട്ടികൾ. ഡെങ്കി വ്യാപനം മൂലമാണ് മരണം നടന്നിരിക്കുന്നത് എന്ന് സംശയിക്കുന്നു. ഇതോടെ സെപ്തംബര്‍ 6 വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളുംഅടച്ചിടാൻ ഉത്തരവ് ആയി. സെപ്റ്റംബർ 6 വരെ ഒന്ന് മുതൽ 8 വരെ ക്ലാസുകൾ നടത്തേണ്ടെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് ഉത്തരവിട്ടിരിക്കുന്നത്.
ഡെങ്കി വ്യാപനം ആണോ എന്ന് അറിയാൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതുവരെ 180ൽ പരം ആളുകകളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനിയും ശ്വാസം മുട്ടലും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നെ കുട്ടികളെ കൊണ്ട് വാർഡ്കൾ നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയിൽ എത്തിയ ഭൂരിഭാഗത്തിനും വൈറൽ പനി ആണെന്നും ചിലർക് ഡെങ്കി സ്ഥികരിച്ചു എന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡിക്കൽ കോളേജിൽ എത്തി രോഗികളെ സന്ദര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളുടെ വീട്ടിൽ എത്തി ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിച്ചു.മരണങ്ങളുടെ കാരണം എന്താണെന്ന് അന്വേഷിച്ച് വിശദീകരണം നല്കാന് പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു.
പെട്ടെന്നു പണി വന്നു കുട്ടികൾ അവശ നിലയിൽ ആകുകയാണ് സംഭവിക്കുന്നത്, ലക്കി എന്ന ആറു വയസുകാരന് ചെറിയ തോതിൽ പനി വരുകയും പെട്ടെന്നു കൂടുകയും ആണ് ചെയ്തത്. മൂന്ന് ദിവസങ്ങൾക് ശേഷം കുട്ടി മരിക്കുകയും ചെയ്തു.കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഗ്രയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആഗ്രയിലെത്തിക്കുന്നതിന് പത്ത്മിനുറ്റ് മുന്‍പാണ് കുട്ടി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക