ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ വ്യാഴാഴ്ച ഒരു തുരങ്കം പോലെയുള്ള ഘടന കണ്ടെത്തി. എഎൻഐയോട് സംസാരിച്ച ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ, ഈ തുരങ്കം നിയമസഭയെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്നുവെന്നും സ്വാതന്ത്ര്യസമര സേനാനികളെ നേരിടാന്‍ ബ്രിട്ടീഷുകാർ ഉപയോഗിച്ചതാണെന്നും പറഞ്ഞു.
“1993 ൽ ഞാൻ എംഎൽഎ ആയപ്പോൾ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെക്കുറിച്ച് കേട്ടുകേൾവി ഉണ്ടായിരുന്നു, അതിന്റെ ചരിത്രം തിരയാൻ ഞാൻ ശ്രമിച്ചു. പക്ഷേ അതിൽ വ്യക്തതയുണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
“എന്നാല്‍ ആ തുരങ്കം നമ്മള് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്, പക്ഷേ മെട്രോ പദ്ധതികളും മലിനജല ഇൻസ്റ്റാളേഷനുകളും കാരണം തുരങ്കത്തിന്റെ എല്ലാ പാതകളും തകർന്നതിനാൽ അത് കൂടുതൽ കുഴിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
1912 -ൽ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം കേന്ദ്ര നിയമസഭയായി ഉപയോഗിച്ചിരുന്ന ഡൽഹി നിയമസഭ 1926 -ൽ ഒരു കോടതിയായി മാറി. ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിൽ കൊണ്ടുവരാൻ ഈ തുരങ്കം ഉപയോഗിച്ചുവെന്നും ഗോയൽ അറിയിച്ചു.
“ഇവിടെ ഒരു തൂക്കുമരത്തിന്റെ സാന്നിധ്യം നമുക്കെല്ലാവർക്കും അറിയാമായിരുന്നു, പക്ഷേ അത് തുറന്നിട്ടില്ല. ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75 -ആം വർഷമാണ്. ഞാൻ ആ മുറി പരിശോധിക്കാൻ തീരുമാനിച്ചു.
ആ മുറി സ്വാതന്ത്ര്യസമര സേനാനികളുടെ ആരാധനാലയമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ,” ഗോയൽ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഡൽഹി നിയമസഭയുടെ ചരിത്രം കണക്കിലെടുത്ത് അടുത്ത സ്വാതന്ത്ര്യ ദിനത്തോടെ സഞ്ചാരികൾക്കായി തൂക്കുമുറി തുറക്കാൻ ഉദ്ദേശിക്കുന്നുവെന്നും അതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും നിയമസഭാ സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക