പേരകുഞ്ഞിന് ജന്മം നല്കി മകളുടെ ജീവന് രക്ഷിച്ചു 53കാരി റോസിക്ലിയ. തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്ത കാറ്റാറിനയിലെ ഫ്ലോറിയാനോപൊളിസിലാണ് സംഭവം. അധ്യാപികയായ റോസിക്ലിയ മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
2014ല്‍ ഇന്‍ഗ്രിഡിന് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാല്‍ ജീവന് അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ റോസിക്ലിയ തയാറായത്.
ഇതോടെ മകളുടെയും ഭര്‍ത്താവിന്റെയും കുഞ്ഞ് വേണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ റോസിക്ലിയ ഐ.വി.എഫിലൂടെ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയായിരുന്നു. അവള് (മകള്‍) ജനിച്ച അതേ വയറ്റില്‍ തന്നെ അവളുടെ മകളും ജനിച്ചതെന്ന വ്യത്യാസം മാത്രമേ ഇവിടെയുള്ളൂവെന്ന് റോസിക്ലിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക