അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ ഒരു പ്രവിശ്യാ പട്ടണത്തിൽ ഒരു പോലീസുകാരിയെ വെടിവെച്ചു കൊന്നിരുന്നു.
ബാനു നെഗർ എന്ന സ്ത്രീ, മധ്യ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ ബന്ധുക്കളുടെ മുന്നിലുള്ള കുടുംബ വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് വരുന്നതിനിടെയാണ് കൊലപാതകം.
നെഗറിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും താലിബാൻ ബിബിസിയോട് പറഞ്ഞു.
“ഞങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിയാം, താലിബാൻ അവളെ കൊന്നിട്ടില്ലെന്ന് ഞാൻ സ്ഥിരീകരിക്കുന്നു, ഞങ്ങളുടെ അന്വേഷണം തുടരുന്നു.” വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞു.
മുൻ ഭരണസമിതിയിൽ ജോലി ചെയ്തിരുന്ന ആളുകൾക്ക് താലിബാൻ ഇതിനകം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെന്നും നെഗറിന്റെ കൊലപാതകം “വ്യക്തിവൈരാഗ്യം അല്ലെങ്കിൽ മറ്റെന്തെങ്കിലും” ആയിരിക്കുമെന്നും സബിയുല്ല മുജാഹിദ് പറഞ്ഞു.
ശനിയാഴ്ച താലിബാൻ ഭർത്താവിന്റെയും മക്കളുടെയും മുന്നിൽ വെച്ച് നെഗറിനെ തല്ലുകയും വെടിവെക്കുകയും ചെയ്തുവെന്ന് മൂന്ന് ഉറവിടങ്ങൾ ബിബിസിയോട് പറഞ്ഞു. താലിബാൻ വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക