മേരിലാന്‍ഡ്: ബീജം നിറച്ച സിറിഞ്ചുപയോഗിച്ച് സ്ത്രീയെ കുത്തിവച്ചയാള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. യുഎസിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്. തോമസ് ബൈറണ്‍ സ്റ്റെമന്‍ (51) എന്നയാള്‍ക്കാണ് കോടതി പത്ത് വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. യുവതി ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ അക്രമിച്ചത്. ബീജം നിറച്ച സിറിഞ്ച് ഉപയോഗിച്ച് ബൈറണ്‍ യുവതിയെ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
അക്രമണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് യുവതിക്ക് വ്യക്തമായിരുന്നില്ല. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ അവര്‍ മകനെ വിളിക്കുകയും ചെയ്തു. തേനീച്ച കുത്തിയത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു അക്രമണത്തിന് ശേഷം പ്രതി യുവതിയോട് ചോദിച്ചത്.
തുടര്‍ന്ന് യുവതി കടയുടെ പുറത്ത് പോയതിന് പിന്നാലെ പ്രതിയും സ്ഥലംവിട്ടു. താന്‍ പ്രതിയെ നേരിട്ടിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറിയപ്പോഴാണ് ശരീരത്ത് ഒരു മുറിവ് ശ്രദ്ധിച്ചതെന്നും യുവതി പറഞ്ഞു.
സിറിഞ്ചില്‍ എലിവിഷമായിരുന്നുവെന്നാണ് താന്‍ ആദ്യം കരുതിയതെന്നാണ് യുവതി പിന്നീട് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക