തിരുവനന്തപുരം: ലൈഫ് ഗാർഡ് പോലും ഇല്ലാതെ തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ആഴിമല.
എന്നാല്‍ രണ്ട് വര്‍ഷത്തിനിടെ മുപ്പതിലേറെപ്പേരുടെ ജീവനാണ് ഇവിടത്തെ കടലില്‍ വീണ് പൊലിഞ്ഞത്. മരണങ്ങള് പെരുകുമ്പോഴും ലൈഫ് ഗാര്‍ഡിനെ വിന്യസിക്കുന്നില്ലെന്ന് മാത്രമല്ല, കോസ്റ്റല്‍ പൊലീസിനെ പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ശിവപ്രതിമ, കടലിന്റെ ആരവത്തിനൊപ്പമുള്ള ആ കാഴ്ച കാണാന്‍ ഒട്ടേറെപ്പേരാണ് ആഴിമല ക്ഷേത്രത്തിലേക്കും ബീച്ചിലേക്കും എത്തുന്നത്. കടല്‍ ഇവിടെ ശാന്തമല്ല, വിശാലമായ ബീച്ചുമില്ല, നിറയെ പാറക്കൂട്ടങ്ങളാണ്. അവിടെയാണ് അപകടവും.
ശബരിമല ദർശനത്തിനു പോകുംവഴി എരുമേലി വലിയമ്പലത്തിൽ എത്തിയ ഐജിയുടെ ചെരിപ്പ് ‘മോഷണം’ പോയി; മിനിറ്റുകൾക്കുള്ളിൽ സിസിടിവി ക്യാമറകളുടെ സഹായത്തോടെ ‘പ്രതിയെ’ കണ്ടെത്തി; പക്ഷേ രക്ഷപ്പെട്ടു !
മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലരും ഗൗനിക്കാറെയില്ല. പാറക്കൂട്ടങ്ങളിലേക്ക് വലിഞ്ഞ് കയറും. കടലിടുക്ക് പോലെ ആഴമേറിയതാണ് ബീച്ച്. ഏത് നിമിഷവും കടലേറ്റവുമുണ്ടാകാം.
ഇതൊന്നും സഞ്ചാരികള്‍ക്ക് പറഞ്ഞ് നല്‍കാനോ നിയന്ത്രിക്കാനോ ആരുമില്ല. ബീച്ചിലേക്കുള്ള വഴികളില്‍ പലയിടത്തും കൈവരിയോ സുരക്ഷാ ഭിത്തിയോ ഇല്ല. ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലങ്കില്‍ ഇവിടെ പൊലിയുന്ന ജീവനുകളുടെയെണ്ണം ഉയര്‍ന്നുകൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക