ഷിംല: ഷിംലയിൽ എട്ട് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണു. മിനിറ്റുകള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്.
കെട്ടിടം കണ്മുന്നില് നിലംപൊത്തിയത് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് താമസക്കാര്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്
കച്ചിഘട്ട് പ്രദേശത്തിന്റെ ദുർബലമായ കുന്നിൻ ചെരിവിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം നിലംപതിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് താമസക്കാരെ പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചതു മൂലം വന്‍ ദുരന്തമാണ് വഴിമാറിയത്.
വീട്ടിലിരുന്ന് ശീലിച്ചവര്‍ ഇനി തിരികെ ഓഫീസുകളിലേക്ക്; ടിസിഎസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡെലോയിറ്റ് തുടങ്ങിയ ഐടി ഭീമന്മാർക്ക് പുറമേ ബാങ്കിംഗ്, സാമ്പത്തിക മേഖലയിലും ‘വര്‍ക്ക് ഫ്രം ഹോം’ അവസാനിപ്പിക്കുന്നു
15 ദിവസം മുമ്പ് എത്രയും വേഗം സ്ഥലം വിട്ടുനൽകാൻ ഷിംല മുനിസിപ്പൽ കോർപ്പറേഷൻ കുടുംബങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ തകർച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വിശ്വസിക്കാത്തതിനാൽ ചില കുടുംബങ്ങൾ താമസമൊഴിയാന്‍ വിസമ്മതിച്ചിരുന്നു.
Dangerously living ; A real time collapse_ watch 8- storey building in kacchighati locality of Shimla . pic.twitter.com/j0B3KX7tR8
— Ashwani Sharma (@ashwanis1208) September 30, 2021
ശക്തമായ അടിത്തറയില്ലാതെ ഉയർത്തിയ കെട്ടിടത്തിനടിയിലെ മണ്ണ് കനത്ത മഴയും മണ്ണിടിച്ചിലും മൂലം മണ്ണിന് ബലക്ഷയം സംഭവിച്ചിരുന്നു .
ആറ് വർഷങ്ങൾക്ക് മുമ്പ് നാഷണൽ ഹരിത ട്രൈബ്യൂണൽ മൂന്ന് നിലകളിലായി ഷിംലയിലെ കെട്ടിടത്തിന്റെ ഉയരത്തിന് ഒരു പരിധി നിശ്ചയിച്ചിരുന്നു. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ പട്ടണത്തിൽ ഇപ്പോഴും അഞ്ച് മുതൽ 12 നിലകളുള്ള കെട്ടിടങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക