ഗാന്ധി ജയന്തി ദിനത്തിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധി വരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്ന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലില്‍. ജല സമാധിക്ക് തയ്യാറെടുക്കവെയാണ് ഇദ്ദേഹത്തെ യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയത്.
ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാരായ എല്ലാ മുസ്ലിംകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണം എന്നിങ്ങനെയായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യങ്ങള്‍.
സരയൂജലം മൂക്കിലൂടെ ഒഴിച്ച് ജല സമാധി വരിക്കുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 28ന് ആയിരുന്നു ആചാര്യ മഹാരാജ് ‘ജലസമാധി’ ഭീഷണിയുമായി എത്തിയത്. എന്നാല്‍ മഹാരാജ് വീട്ടു തടങ്കലിലാണ് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു.
നേരത്തെയും രണ്ടുതവണ ഇത്തരത്തിലുള്ള പ്രഖ്യാപനം ഇദ്ദേഹം നടത്തിയിരുന്നു. വീട്ടു തടങ്കലിലാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. പതിനഞ്ച് ദിവസം നീണ്ടുനിന്ന നിരാഹാരവും ഇയാള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക