റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്ചയും ആക്രമണം നടത്തി. ജനവാസ മേഖലകളില്‍ ആക്രമണം നടത്തുന്നതിനായി സ്ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനമാണ് യെമനില്‍ നിന്ന് അയച്ചത്.
എന്നാല്‍ ഇത് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് കണ്ടെത്തിയ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.
രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് തുടരുമെന്നും അറബ് സഖ്യസേന അറിയിച്ചിട്ടുണ്ട്.
നിങ്ങൾ ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നുവെങ്കില്‍ ചക്ക കഴിക്കാൻ മറക്കരുത് !
വെള്ളിയാഴ്ചയും സൗദി അറേബ്യയിലെ ജിസാനില്‍ ഹൂതികളുടെ വ്യോമാക്രമണമുണ്ടായിരുന്നു. ദക്ഷിണ ജിസാനില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
തകര്‍ന്ന് വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഹദ് മസാരിഹയിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക