കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അതിനിടെ തിയേറ്റർ ഒരു തവണ തുറന്നെങ്കിലും വീണ്ടും കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ തിയേറ്ററുകൾക്ക് വീണ്ടും താഴ് വീഴുകയായിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അനന്തമായി തീയറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ സാധിക്കില്ലെന്നും ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ സൂക്ഷ്മത പുലർത്തണം, അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുതെന്ന് പോലീസുകാരോട് മുഖ്യമന്ത്രി
തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ നിന്ന് എന്തായാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്റർ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. സംസ്ഥാനത്തിന്റെ ഉത്പാദന മേഖല രണ്ട് വർഷത്തോളമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോള്‍ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തീയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക