മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന് അമല്‍ ഉണ്ണിത്താന്. ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമലിന്റെ പോസ്റ്റ്.
എന്തുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും ആര്യന് ഖാനെ പിന്തുടരുന്നത് എന്ന് ആശ്ചര്യപ്പെടുന്നു, ഈ മയക്കുമരുന്ന് ഉപയോഗം ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല,
മലയാള സിനിമാ വ്യവസായത്തില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍, നിരവധി അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ പിന്നെ മറ്റു സിനിമ പ്രവര്‍ത്തകര്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പകല്‍ പോലെ സത്യമാണ്.
അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം; അപ്സരയും നൈനയും ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ ക്രൈം ത്രില്ലറുമായി രാം ഗോപാല്‍ വര്‍മ്മ, വിവാദമായി ട്രെയ്ലര്
പോലീസിന് അവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും എനിക്ക് നല്കാന് കഴിയും. അത് അന്വേഷിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. സിനിമ മേഖലയില്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള നിരവധി ചെറുപ്പക്കാര്‍ മയക്കുമരുന്നിന് അടിമകളാണ്,
അവര്‍ കൈയോടെ പിടിക്കപ്പെടുമ്പോള്‍ മാത്രമേ അത് ഒരു പ്രധാന വാര്‍ത്തയാകൂ, അല്ലാത്തപക്ഷം ഇത് തുടരും. ഒന്നുകില്‍ മയക്കുമരുന്ന് ഉപയോഗം ഒരു നിയമപരമായ കാര്യമാക്കുക അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക