റിയാദ്:കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവ് തുടർന്ന് സൗദി. കോവിഡ് മൂലം ഏർപ്പെടുത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയിൽ നേരത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ വരുത്തി. ചെറിയ ഇളവുകളാണ് വരുത്തിയത്. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയമാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധകളില്‍ ആണ് മാറ്റം വരുത്തിയിരിക്കയാണ്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു ഭക്ഷണം കഴിക്കുന്ന ആളുകളുടെ എന്നതിൽ പരിമിതികൾ ഏർപ്പെടുത്തിയിരുന്നു. ഒരു ടേബിളില്‍ പത്ത് പേര്‍ക്ക് വരെ ഇരിക്കാമെന്നാണ് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം ഇന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ പൊതുജനാരോഗ്യ അതോറിറ്റി വ്യക്തമാക്കിയ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ പുതിയ നിര്‍ദേശം അനുസരിച്ച് രണ്ട് ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്സിന് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമെ റസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക