മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിൽ അണുബാധയുണ്ടെന്നും ശ്വാസതടസം നേരിട്ടതായും ആശുപത്രിയിൽ നിന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെന്ററിലുള്ള പ്രൈവറ്റ് വാർഡിലാണ് മൻമോഹൻ സിംഗ് ഇപ്പോഴുള്ളത്.
‘മനസ്സ് കേരള ജനതയ്ക്കൊപ്പം, സുരക്ഷിതരായിരിക്കു’, കേരളത്തോട് രാഹുൽ ഗാന്ധി
ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച മന്മോഹന് സിംഗിനെ സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫർക്കൊപ്പം മന്ത്രി എത്തിയെന്നത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മൻമോഹൻ സിംഗിന്റെ കുടുംബവും രംഗത്ത് വന്നു. ഫോട്ടോ എടുക്കുന്നതിനെ വിലക്കിയിട്ടും മന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക