കോട്ടയം: ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലും വേദനയിലുമാണ് കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രദേശവാസികൾ. രണ്ടു സെന്റ് മണ്ണും ഒരു കൂരയും തരണമെന്ന് അപേക്ഷിക്കുന്ന വയോധികയുടെ ദൃശ്യങ്ങൾ ദുരന്തത്തിന്റെ നേർചിത്രം വ്യക്തമാക്കുന്നതാണ്.
‘എനിക്ക് വീടില്ല, എന്റെ പിണറായി വിജയൻ സാറെ, രണ്ടു സെന്റ് ഭൂമിയും ഒരു കൂരയും തരണേ. ഞാൻ വോട്ടു ചെയ്തു ജയിപ്പിച്ചതിന്റെ ഫലമായെങ്കിലും എന്നെ സഹായിക്കണേ. എനിക്ക് എല്ലാം പോയി’– കൂട്ടിക്കലിൽ വീട് നഷ്ടപ്പെ വയോധിക പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
മൂന്ന് മിനിറ്റു കൊണ്ട് റോഡിലേക്ക് അതിശക്തമായി വെള്ളം ഒഴുകിയെത്തി; പെട്ടെന്നു തന്നെ പത്തടി പൊക്കത്തിൽ ഉയർന്ന ജലം വീടെല്ലാം മുക്കി, ഞങ്ങളൊക്കെ കഷ്ടിച്ച് രക്ഷപ്പെട്ടതാ.’–കൂട്ടിക്കലിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ പരിഭ്രമിച്ച് ജീവനുംകൊണ്ട് രക്ഷപ്പെട്ട നാട്ടുകാരൻ പറയുന്നു
കൂട്ടിക്കലില്‍ വീടും വാഹനവും കടയും ഉൾപ്പെടെ സര്‍വവും നഷ്ടപ്പെട്ട പ്രദേശവാസികളുടെ പ്രതികരണം ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്.
മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലിൽ വെട്ടിക്കാനത്ത് ഒരു മൃതദേഹം കണ്ടെത്തിയതോടെ മരണം നാലായി. 9 പേര് കൂട്ടിക്കലിലും കൊക്കയാറില്‍ 5 കുട്ടികള്‍ ഉള്‍പ്പെടെ 8 പേരെയുമാണു കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക