സംസ്ഥാനത്തെ കനത്ത മഴയിൽ മലവെള്ളത്തിന്റെ കുത്തൊഴുക്കിലൂടെ ആറുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ അപ്പര്‍കുട്ടനാട്ടിലെ ദുരിതവും വര്‍ധിക്കുകയാണ്. കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ആളുകള്‍ക്ക് വീട് വിട്ട് ഒഴിയുകയാണ്. ഓരോ നിമിഷവും ജലനിരപ്പ് ഉയരുന്നത് ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ക്യാമ്ബുകള്‍ തുറന്നത്തോടെ ജനങ്ങളിലെ പ്രളയ ഭീതി വർധിച്ചിരിക്കുകയാണ്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി പ്രതിസന്ധികള്‍ നേരിടാന്‍ വിവിധ വകുപ്പുകള്‍ സജ്ജമായി.
നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പലരും വീടുവീട്ട് ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്ബുകളിലും അഭയം തേടുകയാണ്. പുഞ്ച കൃഷിക്കായി ഒരുക്കിയ പല പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. വിവിധ പഞ്ചായത്തുകള്‍ക്ക് മുന്‍കരുതല്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളും അനുബന്ധ സാമിഗ്രകളും രക്ഷാപ്രവര്‍ത്തകരെയും ലഭ്യമാക്കിയിട്ടുണ്ട്. തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനായി വീയപുരം ഭാഗത്ത് എത്തിയിട്ടുണ്ട്.
കരിനില മേഖലയിലെ മിക്ക പാടശേഖരങ്ങളിലും രണ്ടാം കൃഷിയിറക്കിയിട്ടുണ്ട്.പല പാടശേഖര ങ്ങളും വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതാണ്. കരിനിലങ്ങളുടെ കരിങ്കല്‍ ബണ്ട് ഇന്നലെ ഉച്ചയോടെ കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ മണല്‍ച്ചാക്കുകള്‍ നിരത്തി വെള്ളത്തെ പ്രതിരോധിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക