ചെന്നൈ: തമിഴ്നാട്ടിലെ കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയില്‍ തീപിടുത്തം.കടയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. അഞ്ച് പേര്‍ക്കാണ് പൊട്ടിത്തെറിയില്‍ ജീവന് നഷ്ടമായത്.
കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക അറിയിപ്പ്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും തമിഴ്നാട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുന്നു, പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി
പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ദീപാവലി ആഘോഷത്തിന് വേണ്ട പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ പടക്കശാലയിലാണ് തീപിടുത്തവും തുടര്‍ന്ന് പൊട്ടിത്തെറിയുമുണ്ടായത്. ഇത് സമീപപ്രദേശങ്ങളിലും ഭീതി പരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക