തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം . നികുതി ഭീകരതയാണ് നടക്കുന്നതെന്നു ഷാഫി പറമ്പിൽ ആരോപിച്ചു.
110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ നികുതിയാണ്. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണ കമ്പനികളല്ല. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുത്. യുപിഎ കാലത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്ന നികുതി 3.46 രൂപയാണ്.
നിലവില്‍ 31.81 രൂപയും. ഡീസല്‍ വിലനിയന്ത്രണം കോണ്‍ഗ്രസ് എണ്ണക്കമ്പനികളെ ഏല്പിച്ചിട്ടില്ല. ഇന്ധനവില കൂടാന്‍ കാരണം കോണ്‍ഗ്രസെന്നത് തെറ്റായ പ്രചാരണമെന്നും ഷാഫി സഭയിൽ വ്യക്തമാക്കി.
ഇന്ധനവില വര്‍ധന ഗൗരവമുള്ള വിഷയമെന്നതില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി മറുപടി പറഞ്ഞു. ഇന്ധനനികുതി കോവിഡ് കാലത്ത് സംസ്ഥാനം വര്‍ധിപ്പിച്ചിട്ടില്ല. യുഡിഎഫ് 94 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ നികുതിയെന്നും ധനമന്ത്രി വിശദീകരിച്ചു. വഴിതടഞ്ഞ് വാഹനവും പൊട്ടിച്ച് കപടപ്രചാരണം നടത്തുന്നുവെന്ന് ധനമന്ത്രി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക