കേരളത്തിൽ പച്ചക്കറി വിലയ്ക്ക് തീപിടിച്ചിരിക്കുകയാണ്. ഒരു കിലോ തക്കാളിക്ക് 110 രൂപ നൽകേണ്ട അവസ്ഥയിൽ കേരളം എത്തിയിരിക്കുന്നു. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ മഴ തകർത്തതും ഇന്ധന വിലയിലുണ്ടായ വർദ്ധനവുമാണ് കേരളത്തിൽ പച്ചക്കറിക്ക് വില പെട്ടന്ന് ഉയരാൻ കാരണം. മാത്രമല്ല പതിവുപോലെ ശബരിമല സീസൺ കൂടി ആയതുകൊണ്ടാവാം വില വർദ്ധനയ്ക്ക് കാരണം.
പച്ചക്കറി വിലയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ ഞെട്ടിക്കുന്നത് തക്കാളിയാണ്. 80 രൂപയുണ്ടായിരുന്ന ഒരു കിലോ തക്കാളിയുടെ ഇപ്പോഴത്തെ വില 110 ആയി വർദ്ധിച്ചിരിക്കിന്നു. തക്കാളിയുടെ വില പോലെ തന്നെ മറ്റു പച്ചക്കറികളുടെ വില കേട്ടാലും ഞെട്ടും. കാരറ്റിന് 92 രൂപ നൽകണം. രണ്ടായ്ച് മുമ്പുവരെ 60 രൂപയായിരുന്ന കരറ്റാണ് ഇപ്പോൾ നൂറിനോട് അടുത്തെത്തി നിൽക്കുന്നത്.
ഒരാഴ്ച മുമ്പുവരെ 60 രൂപയ്ക്ക് കിട്ടിയിരുന്ന ബീന്‍സിന് ഇന്ന് 88 രൂപയാണ് വില. വെള്ളരിക്ക് 67, മുരിങ്ങക്കായ് 121, കക്കിരി 80, ബീറ്റ്റൂട്ട് 70 പയർ 109 ഇങ്ങനെ എല്ലാ പച്ചക്കറികൾക്കും അധികം വില നൽകണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
അതേ സമയം വെണ്ടക്കയ്ക്കും സവാളക്കും വില കുറഞ്ഞിരിക്കുകയാണ്. 80 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 58 ന് ഇപ്പോൾ ലഭിക്കും. 65 രൂപയായിരുന്നു സവാള 50 രൂപയ്ക്ക് ലഭിക്കും. അതുപോലെ തന്നെ ഇറച്ചി കോഴിക്ക് ചെലവ് കുറഞ്ഞതാണ് വില കുറഞ്ഞിട്ടുണ്ട്.നേരത്തെ 115 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് 85 രൂപ മുതൽ 95 വരെയാണ് വില
പ്രതികരിക്കാൻ ഇവിടെ എഴുതുക