പീഡനത്തിനിരയായ വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ച മാവേലിക്കര വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ.
പ്രവേശനം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് കോടതി നിർദേശിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും സ്കൂളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും ഓരോകാരണങ്ങൾ പറഞ്ഞു സ്കൂൾ അധികൃതർ കുട്ടിക്ക് അഡ്മിഷൻ നൽകുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി ഹരജി പരിഗണിക്കാൻ ഈ മാസം 30 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക