തനിക്ക് നീതി കിട്ടില്ലെന്ന ഭയമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പാർട്ടി നേതാവാണ് പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചതെന്നും, സിഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെ കബളിപ്പിക്കുകയാണുണ്ടായതെന്നും, കോൺഗ്രസ് സമരത്തെ തുടർന്നാണ് ഇപ്പോൾ സിഐക്കെതിരെ നടപടിയെടുത്തതെന്നും അദ്ധേഹം പറഞ്ഞു.
ഒരു പെൺകുട്ടിപോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുതെന്ന് നിർദേശം നൽകണമെന്നു പറഞ്ഞ സതീശൻ ‘മകൾക്കൊപ്പം’ ക്യാമ്പയിൻ കോളേജുകളിൽ ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.ക്യാമ്പയിന്റെ മൂന്നാംഘട്ടം അൽ അസ്ഹർ കോളേജിൽ നിന്നാണ് ആരംഭിക്കുക.
അട്ടപ്പാടിയിൽ അമ്മമാർക്ക് പോഷകാഹാരം ലഭിക്കാതെ ശിശുമരണം സംഭവിക്കുന്നതിൽ സർക്കാറിനെ വിമർശിച്ച അദ്ധേഹം, അട്ടപ്പാടിയിൽ ഇപ്പോൾ സംഭവിക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങളാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക