കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ. ഈ വ്യക്തിയുടെ സ്രവം ഐസിഎംആറിലേക്ക് അയച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ഡൽറ്റ വകഭേദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകർ പറഞ്ഞു. ദക്ഷിണാഫ്രിക്ക, ബോസ് വാന, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്നും കർണാടക ആവശ്യപ്പെട്ടു.
അതേസമയം, ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ഇന്ത്യ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി.
ഹൈ-റിസ്ക് രാജ്യങ്ങൾ
യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യുസീലൻഡ്, സിംബാവേ,സിംഗപ്പൂർ, ഹോങ്ങ് കോങ്ങ്, ഇസ്രായേൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക