ചെന്നൈ∙ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ വിശദമായ മൊഴിയെടുക്കാൻ, പിതാവിന് സിബിഐ നോട്ടിസ് അയച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ ഓഫിസില്‍ ഹാജരാകാനാണ് നിർദേശം. നേരത്തേ നല്കിയ മൊഴിയില്‍ കൂടുതല്‍ വിശദീകരണം തേടാനാണു പിതാവിനെ വിളിപ്പിച്ചിരിക്കുന്നത്.
2019 നവംബര്‍ ഒൻപതിനാണു ഫാത്തിമ ലത്തീഫിനെ ഐഐടിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍
കണ്ടത്തിയത്. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവുമാണു മരണത്തിനു കാരണമെന്ന്
കുടുംബം ആരോപിക്കുന്നു.
വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം സിബിഐക്കു കൈമാറിയത്.
9 മാസം മുന്‍പ് സിബിഐ സംഘം കൊല്ലത്തെ വീട്ടിലെത്തി ഫാത്തിമയുടെ മാതാപിതാക്കളില്‍നിന്നും
സഹോദരിയില്‍നിന്നും മൊഴിയെടുത്തിരുന്നു. പിന്നീട് അന്വേഷണം മന്ദഗതിയിലായി.
അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയടക്കമുള്ളവരെ
കാണാനിരിക്കെയാണു സിബിഐയുടെ ഇപ്പോഴത്തെ നീക്കം.അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സിബിഐ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക