ന്യൂഡൽഹി: അഞ്ച് മിനിറ്റ് നിരോധിത സിനിമ കണ്ടതിന് ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്.
ദക്ഷിണ കൊറിയൻ സിനിമയായ ‘ദി അങ്കിൾ’ അഞ്ച് മിനിറ്റ് കണ്ടതിന് യാങ്ഗാങ് പ്രവിശ്യയിൽ നിന്നുള്ള 14 വയസ്സുള്ള വിദ്യാർത്ഥിക്കാണ് 14 വര്‍ഷത്തെ കഠിന ജോലിയും തടവും വിധിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നും യുഎസ് ഉൾപ്പെടെയുള്ള മറ്റ് ശത്രു രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ സാംസ്കാരിക സാമഗ്രികളും ഉത്തര കൊറിയയിൽ നിരോധിച്ചിരിക്കുന്നു.
ഹൈസൻ സിറ്റിയിലെ എലിമെന്ററി ആൻഡ് മിഡിൽ സ്കൂളിൽ നിന്ന് സിനിമ കാണുന്നതിനിടെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പ്രസിദ്ധീകരണമായ ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്തു.
നേരത്തെ, പ്രശസ്തമായ നെറ്റ്ഫ്ലിക്സ് ഷോ സ്ക്വിഡ് ഗെയിം കാണുമ്പോൾ ഉത്തരകൊറിയയിലെ വിദ്യാർത്ഥികൾക്ക് കടുത്ത ശിക്ഷ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക