അന്പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം.
കിണറിന്റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് വീണ് അരസെന്റ് സ്ഥലത്തിലേറെ കുളമായി മാറുകയായിരുന്നു. പുല്ലൈകോണം ഹാന്റക്സ് പ്രോസസിംഗ് ഹൗസിന്റെ കിണറാണ് ഇടിഞ്ഞത്.
കിണറിന് സമീപമുള്ള ഉയർന്ന പ്രദേശത്തു നിന്ന് മണ്ണിടിഞ്ഞു വീഴുന്നുണ്ട്. കിണറിന് അടുത്ത് നിന്നിരുന്ന 50 മീറ്ററിലധികം ഉയരമുള്ള മരം കടപുഴകിവീണു. മരം വീണ് പൊട്ടിയ ഇലക്ട്രിക് ലൈന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി പുനഃസ്ഥാപിച്ചു.
അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് സംഭവസ്ഥലം സന്ദർശിച്ച ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക