തൃശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് കുണ്ടുവാറ സ്വദേശി പി.വി.വിപിൻ (26) ആണ് തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും വിവാഹത്തിന് സ്വർണമെടുക്കാൻ ജ്വല്ലറിയിൽ പോയ സമയത്തായിരുന്നു സംഭവം.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നത്. നേരത്തേ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായിരുന്നു വിപിൻ. കോവിഡിൽ ജോലി നഷ്ടമായി. വിപിന്റെ അച്ഛൻ അഞ്ചു വർഷം മുൻപ് മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക