ഇടുക്കി : മറയൂരിൽ ബീഫ് കഴിച്ച യുവാക്കൾക്ക് ഊരുവിലക്ക്. 24 ആദിവാസി യുവാക്കളെയാണ് ഊരുകൂട്ടം വിലക്കിയത്. പാരമ്പര്യ ആചാരവും വിശ്വാസവും ലംഘിച്ചുവെന്ന പേരിലാണ് ശിക്ഷ. പൊലീസ് അന്വേഷണം തുടങ്ങി.
പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസി കുടികളിലെ യുവാക്കൾക്കാണ് ഊരുവിലക്ക് നൽകിയത്.
യുവാക്കൾ ടൗണിലെ ഹോട്ടലുകളിൽ പോയി ബീഫ് കഴിക്കുന്നതും, മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്ത് കഴിക്കുന്നതും പതിവെന്നാണ് ഊരുകൂട്ടത്തിന്റെ കണ്ടെത്തൽ.
ആടിന്റെയും, കോഴിയുടെയും മാംസം കഴിക്കാറുണ്ടെങ്കിലും ഇവിടുത്തെ ആദിവാസികള്‍ ബീഫ് കഴിക്കരുതെന്നാണ് ആചാരം. ഇവർക്ക് കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ കയറാന്‍ അനുവാദമില്ല.
ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം പുലർത്താനാകില്ല. ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കഴിക്കണം. ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കളുടെ താമസം.
ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും യുവാക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക