ഗോമാതാവിനെ രക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും മൂർച്ചയേറിയ വാൾ കയ്യിൽ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. പശുവിനെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അതിനാൽ എല്ലാ ഹിന്ദുക്കളും നിർബന്ധമായും ഒരു വാൾ കയ്യിൽ കരുതണം. ലോകമാകെ ഗോമാതാവിനെ ബഹുമാനിക്കുമ്പോൾ കർണാടകയിൽ ഇറച്ചിയ്ക്ക് വേണ്ടി പശുവിനെ കൊല്ലുകയാണ്. ഹിന്ദുക്കളുടെ ഗോശാലകളിൽ നിന്ന് പശുക്കളെ മോഷ്ടിക്കുകയും കശാപ്പ് ചെയ്യുകയുമാണ്. ഇത്തരത്തിൽ കശാപ്പ് ചെയ്യുന്നവർക്ക് ഈ രാജ്യത്ത് ജീവിക്കുവാനുള്ള അവകാശമില്ലെന്നും ലക്ഷകണക്കിന് രൂപ മുടക്കി ഫോണുകൾ വാങ്ങുന്ന നമുക്ക് ഗോമാതാവിനെ സംരക്ഷിക്കുവാനായി വാളുകൾ വാങ്ങി വീടുകളിൽ സൂക്ഷിക്കാനും സാധിക്കുമെന്ന് അവർ പറഞ്ഞു.
കർണാടകയിലെ ഉഡുപ്പിയിൽ കാര്‍ക്കള ഗാന്ധി മൈതാനിയില്‍ സംഘടിപ്പിച്ച ഹിന്ദു സംഗമ പരിപാടിയിലാണ് സാധ്വി സരസ്വതിയുടെ പരാമർശം. കർണാടകയിലെ ദേശ വിരുദ്ധർ ഇപ്പോഴും ടൈപ്പ് സുൽത്താനെ വാഴ്ത്തുകയാണ്. അവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. എല്ലാ ആത്മാവും ദൈവത്തിന്റെ മക്കളാണെന്നും ഓരോ ജീവനും ദൈവികമാണെന്നുമാണ് ഭഗവദ് ഗീത പറയുന്നത്. ഗോഹത്യ, മതപരിവര്‍ത്തനം, ലൗ ജിഹാദ് എന്നിവയ്ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരണമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക