പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. തീരുമാനമുണ്ടായില്ലെങ്കിൽ ഐഎംഎ നോക്കിയിരിക്കില്ല. ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്നും ദേശീയ പ്രഡിഡന്റ് ഡോ ജെ എ ജയലാൽ പറഞ്ഞു.
പിജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ വേണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. ചർച്ച ഇല്ലാത്തത്തിൽ പ്രതിഷേധം ഉണ്ടെന്നും ഐഎംഎ പറഞ്ഞു.
അതേസമയം സമരം ചെയ്യുന്ന പിജി ഡോക്ടർമാരെ നാളെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്. സമരം ശക്തമായതോടെ മെഡിക്കൽ കോളേജുകളിൽ രോഗികൾ ചികിത്സ കിട്ടാതെ ദുരിതത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക