പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിലെ മുഖ്യപ്രതികൾ പിടയിൽ. ഒന്നാം പ്രതി ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണിയും മൂന്നാം പ്രതി മുട്ടായി ശ്യാംകുമാറുമാണ് പൊലീസ് പിടിയിലായത്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്. രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്.
കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ ഡമ്മി എന്ന അരുൺ (23), വെഞ്ഞാറമൂട് ചെമ്പൂർ കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കോരാണി വൈഎംഎ ജംക്ഷൻ വിഷ്ണുഭവനിൽ സൂരജ് എന്ന വിഷ്ണു (23), തോന്നയ്ക്കൽ കുഴിത്തോപ്പിൽ വീട്ടിൽ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പൻകോട് തൈക്കാട് മുളംകുന്നിൽ ലക്ഷംവീട്ടിൽ നന്ദു എന്ന ശ്രീനാഥ് (21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
നന്ദീഷ്, നിധീഷ്, രഞ്ജിത് എന്നിവരെ തിങ്കളാഴ്ച റിമാൻഡ് ചെയ്തിരുന്നു. ഇതോടെ റിമാൻഡിലായവർ എട്ടായി. അതിനിടെ പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തുനിന്നും പാെലീസ് കണ്ടെടുത്തു. കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത് പ്രതികൾ ആഹ്ലാദ പ്രകടനത്തോടെ നടുറോഡിൽ വലിച്ചെറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക