മുൻ പരമോന്നത നേതാവ് കിം ജോങ് ഇല്ലിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയിലെ പൗരന്മാർക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഡിസംബർ 17 വ്യാഴാഴ്ച അദ്ദേഹത്തിന്റെ 10-ാം ചരമവാർഷികമാണ്.
ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം.
ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയക്കാർക്ക് മദ്യം കുടിക്കുന്നതും ചിരിക്കുന്നതും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതും ഒഴിവുസമയങ്ങളിൽ വിനോദങ്ങളില്‍ ഏർപ്പെടുന്നതും നിരോധിച്ചിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു.
10 ദിവസത്തെ ദുഃഖാചരണത്തിൽ നിരോധനം ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് പൗരൻ പറഞ്ഞു.
മുൻകാലങ്ങളിൽ ദുഃഖാചരണത്തിൽ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും കുറ്റവാളികളായി കണക്കാക്കുകയും ചെയ്തു,” പേര് വെളിപ്പെടുത്താത്ത പൗരൻ പറഞ്ഞു.
“അവരെ കൊണ്ടുപോയിട്ട് പിന്നെ ആരും അവരെ കണ്ടിട്ടില്ല.” ദുഃഖാചരണ സമയത്ത് ശവസംസ്കാര ചടങ്ങുകളോ ശുശ്രൂഷകളോ നടത്താനോ ജന്മദിനം ആഘോഷിക്കാനോ പോലും ആരെയും അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക