ഒരു യുവതിയ്ക്ക് തന്റെ പതിനെട്ടാം വയസിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാൻ അവസരം ലഭിക്കുന്നുവെങ്കിൽ എന്ത്കൊണ്ട് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കൂടാ എന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന അതേ പ്രായത്തിൽ തന്നെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനാലുള്ള പ്രശ്നമെന്താണ്.
സൗന്ദര്യ സംരക്ഷണം; മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇങ്ങനെ ചെയ്യാം!
സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കിയ കേന്ദ്ര തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങളുടെ സാമ്പത്തിക പുരോഗമനവും വിദ്യാഭ്യാസ പുരോഗതിയുമാണ് ഇന്ത്യയിൽ ശൈശവ വിവാഹങ്ങൾ കുറഞ്ഞതിന് കാരണം.
അല്ലാതെ ഇന്ത്യൻ ഭരണകൂടം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി യാതൊന്നും ചെയ്യുന്നില്ല. എങ്കിലും ഇന്ത്യയിൽ പതിനെട്ട് വയസ്സ് പൂർത്തിവയ്ക്കും മുൻപ് തന്നെ 12 ദശലക്ഷത്തോളം കുട്ടികൾ വിവാഹിതരാകുന്നുണ്ട്.
തൊഴില്‍മേഖലയില്‍ 2005 ല്‍ 26 ശതമാനം സ്ത്രീകളുണ്ടായിരുന്നത് 2020 ആയപ്പോഴേക്കും പതിനാറ് ശതമാനമായി താഴ്ന്ന അവസ്ഥയാണുണ്ടായത്. വിവാഹപ്രായം 21 ല്‍ നിന്നു 18 ആവണം എന്നാണ് അഭിപ്രായം. നിയമസഭയില്‍ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക