പച്ചക്കറി വില നിയന്ത്രിക്കുവാനുള്ള നടപടി സ്വീകരിച്ച് സർക്കാർ. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുകയാണ് ഹോർട്ടികോർപ്പ് . തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വിലക്കനുസരിച്ച് ഹോർട്ടികോർപ്പ് പച്ചക്കറികൾ സംഭരിക്കും. അതായത്, തെങ്കാശിയിലെ പച്ചക്കറികൾ ഉത്പാദനം നടത്തുന്ന ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികൾ സംഭരിക്കുവാൻ ഇനി ഹോർട്ടികോർപ്പിന് സാധിക്കും.
ഉപയോക്താക്കൾ ഇനിയും കാത്തിരിക്കണം, ബിഎസ്എൻഎൽ 4ജി രാജ്യമാകെ എത്താൻ ഇനിയും വൈകും
ഇതിലൂടെ ഇടനിലക്കാരിൽ നിന്നുള്ള ചൂഷണമില്ലാതെ ഗുണനിലവാരമുള്ള പച്ചക്കറികൾ കർഷകരിൽ നിന്ന് കേരളത്തിൽ എത്തിക്കുവാൻ സാധിക്കും. അനിയന്ത്രിതമായി പച്ചക്കറികൾക്ക് വില വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. താത്കാലികമായ രീതിയിൽ പതിനൊന്ന് മാസത്തേയ്ക്ക് മാത്രമാണ് തമിഴ്നാട്ടിൽ നിന്നും പച്ചക്കറി സംഭരിക്കുവാനുള്ള ധാരണ. ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന തരത്തിലുള്ള പച്ചക്കറികൾ തലേദിവസം സമിതി സമാഹരിക്കുകയും ഇതിന്റെ ഗുണനിലവാരം ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി പിറ്റേദിവസം വിതരണത്തിനായി കേരളത്തിലെത്തിക്കുന്നതാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക